കിഴക്കിന്റെ വെളിച്ചം
(ഓറിയെന്താലെ ലൂമെൻ)
പതിമുന്നാo ലെയോ മാർപാപ്പയുടെ
"കിഴക്കിന്റെ മഹത്വം"
എന്ന തിരുവെഴുത്തിന്റെ ശതാബ്ദി സമാരകമായി
മെത്രമാർ, വൈദികർ, വിശ്വാസികൾ എന്നിവർക്കായി
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ
എഴുതിയ "കിഴക്കിന്റെ വെളിച്ചം
(ഓറിയെന്താലെ ലൂമെൻ) എന്നെ ശ്ലൈഹിക ലേഖനം
സന്യാസം മാമ്മോദീസാ ജീവിതത്തിന് മാതൃക
9. പൗരസ്സത്യസഭകളിലെ സന്യാസികളുടെ സമുജ്ജ്വല സാക്ഷ്യത്തെക്കുറിച്ചും പരാമർശിക്കാൻ ഞാനാഗ്രഹിക്കുന്നു. കാലഘട്ടത്തിൻ്റെ മനോഭാവത്തെ തകർത്തു മുന്നേറിയും, സ്ത്രീത്വം എന്താണോ അതിന് സഭയിൽ സമ്പൂർണ്ണ മൂല്യം കല്പിക്കുന്നതിൻ്റെ നിദർശനമാണ് ഈ സാക്ഷ്യം അടുത്ത കാലത്തുണ്ടായ മത മർദ്ദനങ്ങളിൽ, പ്രത്യേകിച്ച് പൂർവ്വ യൂറോപ്യൻ രാജ്യങ്ങളിൽ, പുരുഷന്മാരുടെ അനേകം ആശ്രമങ്ങൾ ബലാല്കാരമായി അടച്ചു പൂട്ടിയപ്പോൾ സ്ത്രീ സന്യാസം സന്യാസജീവിതത്തിൻ്റെ ടോർച്ച് അണയാതെ സൂക്ഷിക്കുകയുണ്ടായി. സന്യാസിയുടെ കാരിസം, അതിൻ്റെ പ്രത്യേക സവിശേഷതകളോടുകൂടി, വി. ലിഖിതങ്ങൾ പലപ്പോഴും പരാമർശിക്കുന്നെ റൈവത്തിൻ്റെ മാതൃത്വത്തിൻ്റെ ഒരു ദൃശ്യ അടയാളമാണ്.
അതിനാൽ സന്യാസത്തിലേക്കു ഞാൻ ശ്രദ്ധ തിരിക്കുന്നു. ദൈവരാജ്യത്തിലേക്കുള്ള പ്രയാണത്തിൽ മിശിഹായുടെ സഭയ്ക്ക് പൗരസ്ത്യ ക്രിസ്തീയതയുടെ സംഭാവന എന്തെന്ന് എടുത്തു കാണിക്കുന്നതിന് വളരെ പ്രധാനപ്പെട്ടവയെന്നു ഞാൻ കരുതുന്ന മൂല്യങ്ങളെ തിരിച്ചറിയാനാണിത്. ഇവ സന്യാസത്തിൻ്റെയോ പൗരസ്ത്യസഭകളുടെ പിതൃസ്വത്തിൻ്റെയോ മാത്രം ഘടകങ്ങളല്ല; അവയിൽത്തന്നെ ചില ലക്ഷ്യാർത്ഥങ്ങൾ അവ മിക്കവാറും കൈവരിച്ചിരിക്കുന്നു. കൂടാതെ, കഴിയുന്നത്ര ഒഴിച്ചുനിർത്താനല്ല, മിശിഹായുടെ ഏക സഭയിൽ ഒരേ അരൂപിയുടെ പ്രചോദനത്തിൽ പരസ്പരം സമ്പന്നമാക്കാനാണ്. നമ്മൾ പരിശ്രമിക്കുക.
സന്യാസം എക്കാലവും പൗരസ്ത്യ സഭകളുടെ ആത്മാവുതന്നെയായിരുന്നു. ആദ്യത്തെ ക്രിസ്തീയ സന്യാസികൾ പൗരസ്ത്യദേശത്താണുണ്ടായത്. അവിഭക്ത സഭയിലെ മഹാന്മാരായ പിതാക്കന്മാർ26 പാശ്ചാത്യദേശത്തിനു കൈമാറിയ പൗരസ്ത്യ വെളിച്ചത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്നു സന്യാസം.
കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും സന്യാസാനുഭവത്തെ ഒന്നിപ്പിക്കുന്ന ശക്തമായെ പൊതുവിശേഷഗുണങ്ങൾ അതിനെ കൂട്ടായ്മയുടെ അത്ഭുതകരമായ പാലമായി മാറ്റുന്നു. സഭകൾ തമ്മിലുള്ള സംഭാഷണത്തിൽ കാണുന്നതിനേക്കാൾ തിളക്കത്തോടെയാണ് ഇവിടെ ഐക്യം ജീവിതത്തിൽ പ്രകാശിപ്പിക്കുന്നത്.
ഓർമ്മയ്ക്കും പ്രതീക്ഷയ്ക്കുമിടയിൽ
8. ഇന്നിന്റെ തടവറയിലാണ് നമ്മളെന്ന് പലപ്പോഴും നമുക്കു തോന്നിപ്പോകുന്നു. മുമ്പും പിമ്പുമുള്ള ചരിത്രത്തിന്റെ ഭാഗമാണ് താനെന്ന ബോധം മനുഷ്യനു നഷ്ടപ്പെട്ടുപോയതു പോലെയാണിരിക്കുന്നത്. ലഭിച്ചതും പ്രതീക്ഷിക്കുന്നതുമായ നന്മകളുടെ പേരിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ കഴിഞ്ഞതിനും വരാനിരിക്കുന്നതിനുമിടയ്ക്ക് സ്വയം പ്രതിഷ്ഠിക്കാനുള്ള യത്നം പ്രത്യേകിച്ചും പൗരസ്ത്യസഭകളുടെ സംഭാവനയാണ്. യുഗാന്ത്യോന്മഖപ്രതീക്ഷയെക്കുറിച്ചും പാരമ്പര്യം എന്നേ പേരുള്ള അനുസ്യൂത പ്രക്രിയയെക്കുറിച്ചുള്ള വ്യക്തമായേ ബോധത്തോടെയാണിത് നിർവ്വഹിക്കുക.
മിശിഹായുടെ സഭയുടെ പിതൃസ്വത്താണ് പാരമ്പര്യം. ശ്ലീഹന്മാർ കണ്ടുമുട്ടുകയും സാക്ഷ്യം നൽകുകയും ചെയ്ത ഉയിർത്തെഴുന്നേറ്റവനെക്കുറിച്ചുള്ള സജീവസ്മരണയാണിത്. സജീവമായ ഈ ഓർമ്മ തങ്ങളുടെ പിൻഗാമികളിലൂടെ ഇടമുറിയാതെ അവർ കൈമാറി. കൈവയ്പുവഴിയുള്ള ൈശ്ലഹിക പിൻതുടർച്ചയിലൂടെ ഇന്നത്തെ മെത്രാന്മാർവരെയും അതിന് ഉറപ്പു ലഭിച്ചിരിക്കുന്നു. ഓരോ സഭയുടെയും ചരിത്രപരവും സാംസ്കാരികവുമായെ ൈപതൃകത്തിലൂടെ ഇത് വ്യക്തമാക്കപ്പെടുന്നു. രക്തസാക്ഷികൾ, പിതാക്കന്മാർ, വിശുദ്ധർ എന്നിവരുടെ സാക്ഷ്യം വഴിയും, അതുപോലെ തന്നെ നമ്മുടെ ഈ കാലഘട്ടം വരെയും നൂറ്റാണ്ടുകളിലൂടെ ജീവിച്ചിട്ടുള്ള എല്ലാ ക്രിസ്ത്യാനികളുടെയും സജീവ വിശ്വാസം വഴിയും പാരമ്പര്യത്തിന് രൂപംനൽകപ്പെടുന്നു. ചില സൂത്രവാക്യങ്ങളുടെ മാറ്റമില്ലാത്ത ആവർത്തനമല്ലിത്; പ്രത്യുത, മൗലികവും സജീവവുമായ സുവിശേഷ പ്രഘോഷണത്തിന്റെ കാതൽ സംരക്ഷിക്കുന്ന പിതൃസ്വത്താണ്. മാറിമാറി വരുന്ന അഭിപ്രായങ്ങളെ മാത്രം സമാഹരിക്കുക എന്ന വിപത്തിൽ നിന്ന് സഭയെ സംരക്ഷിക്കുന്നതും, നിശ്ചിതത്വവും തുടർച്ചയും അവക്ക് ഉറപ്പുകൊടുക്കുന്നതും പാരമ്പര്യമാണ്.
Негізгі бет 088-കിഴക്കിന്റെ വെളിച്ചം ഒരു സൂക്ഷ്മദർശനം Part -48 ശ്ലൈഹിക ലേഖനം പോപ്പ് ജോൺ പോൾ
Пікірлер