ശ്ലൈഹിക ലേഖനം
കിഴക്കിന്റെ വെളിച്ചം
പരമോന്നത പോണ്ടിഫിന്റെ
ജോൺ പോൾ രണ്ടാമൻ
ബിഷപ്പുമാർക്കും പുരോഹിതർക്കും വിശ്വസ്തർക്കും
ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ
ഓറിയന്റലിയം ഡിഗ്നിറ്റാസിന്റെ
ശതാബ്ദി ആഘോഷിക്കാൻ
ഓർമ്മയ്ക്കും പ്രതീക്ഷയ്ക്കുമിടയിൽ
8. പാരമ്പര്യവും പ്രതീക്ഷയുമെന്ന യാഥാർത്ഥ്യത്തെ കിഴക്ക് (പൗരസ്ത്യത്യസഭകൾ) സജീവമായ വിധത്തിൽ പ്രകാശിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് അതിൻ്റെ ആരാധനക്രമം മുഴുവൻ രക്ഷയുടെ അനുസ്മരണവും കർത്താവിൻ്റെ പ്രത്യാഗമനത്തിനായുള്ള പ്രാർത്ഥനയുമാണ്. തങ്ങൾക്കു ജന്മം നല്കിയതിനോടു വിശ്വസ്തത പുലർത്താനാണ് പാരമ്പര്യം സഭകളെ പഠിപ്പിക്കുന്നതെങ്കിൽ, യുഗാന്ത്യോന്മുഖപ്രതീക്ഷ അവയെ ഉത്സാഹിപ്പിക്കുന്നത് അവ ഇനിയും പൂർണ്ണമായി എന്തായിത്തീർന്നിട്ടില്ലയോ അതായിത്തീരാനാണ്, അവ എന്തായിത്തീരണമെന്ന് കർത്താവ് ആഗ്രഹിക്കുന്നുവോ അതായിത്തീരാൻ; അങ്ങനെ അശുഭപ്രതീക്ഷയെ അതിജീവിച്ച് വിശ്വസ്തതയുടെ പുതിയ വഴികൾ അന്വേഷിക്കാൻ. കാരണം, അവർ പ്രയത്നിക്കുന്നത് ഒരിക്കലും നിരാശപ്പെടുത്താത്ത ദൈവത്തിൻ്റെ പ്രത്യാശയ്ക്കു വേണ്ടിയാണ്.
ഓർമ്മയുടെ സൗന്ദര്യം നമ്മൾ ആളുകൾക്കു കാണിച്ചു കൊടുക്കണം. ദൈവാരൂപിയിൽനിന്ന് നമ്മിലേക്കു വരുന്ന ശക്തിയാണത്. അത് നമ്മെ സാക്ഷികളാക്കുന്നു. കാരണം, നമ്മൾ സാക്ഷികളുടെ മക്കളാണ്. അരൂപി ചരിത്രത്തിലൂടെ ചെയ്തിതിട്ടുളള അങ്ങുതകരങ്ങളായ കാര്യങ്ങളെ ആളുകൾ രുചിച്ചറിയാൻ നമ്മൾ ഇടയാകണം.അവയെല്ലാം കാത്തുസൂക്ഷിച്ചിരിക്കുന്നത് തികച്ചും പാരമ്പര്യം തന്നെയാണെന്ന് നമ്മൾ കാണിച്ചുകൊടുക്കണം. നന്മയ്ക്കുവേണ്ടിയുള്ള തങ്ങളുടെ യത്നങ്ങൾ വിജയമകുടം ചൂടുന്നത് കാണാൻ സാധിക്കാത്തവർക്കും മറ്റാരെങ്കിലും അത് പൂർണ്ണതയിലെത്തിക്കുമെന്നുള്ള പ്രത്യാശ പകരാൻ അങ്ങനെ പാരമ്പര്യത്തിനു സാധിക്കും. മനുഷ്യൻ ഒറ്റക്കാണെന്നും സ്വന്തം വ്യക്തിപരമായ നേട്ടത്തിൻ്റെ ഇടുങ്ങിയ മൂലയിൽ വലയിതമാക്കപ്പെട്ടിരിക്കുന്നുവെന്നുള്ള തോന്നൽ
കുറയാനതിടയാക്കും.
സുവിശേഷം, സഭകൾ, സംസ്കാരം
7. മറ്റവസരങ്ങളിൽ ഞാൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ പൗരസ്ത്യ ക്രിസ്തീയതയിൽ കാണുന്ന മഹത്തായ മൂല്യങ്ങളിൽ പ്രഥമമായ ഒന്ന് ജനതകളോടും അവരുടെ സംസ്കാരങ്ങളോടും കാണിക്കുന്ന ശ്രദ്ധയാണ്. ദൈവവചനവു അവന്റെ സ്തുതികളും
ഓരോ ഭാഷയിലും മാറ്റൊലിക്കൊള്ളാൻ വേണ്ടിയാണിത്. ഈ വിഷയത്തെക്കുറിച്ച് 'സ്ലാവോരും അപ്പോസ്തൊളി'(Slavorum Apostoli) എന്ന ചാക്രികലേഖനത്തിൽ ഞാൻ പരിചിന്തിക്കുകയുണ്ടായി. "ആർക്കാണോ തങ്ങൾ സുവിശേഷം എത്തിച്ചത്, അവരോട് എല്ലാ കാര്യങ്ങളിലും സാധർമ്മ്യമുള്ളവരായിത്തീരാൻ സിറിലും മെത്തോഡിയസും ആഗ്രഹിച്ചിരുന്നു" എന്ന് അവിടെ ഞാൻ എടുത്ത കാണിക്കുകയുണ്ടായി." ആ ജനതകളുടെ ഭാഗമായിത്തീരാനും എല്ലാ കാര്യങ്ങളിലും അവരുടെ ഭാഗഥേയത്വത്തിൽ പങ്കുചേരാനും അവർ ഇച്ഛിച്ചു."20 "നവീനരീതിയിലുള്ള മതബോധനത്തിന്റെ ഒരു പരീക്ഷണമായിരുന്നു അത്."21 അതുവഴി പൗരസ്ത്യക്രിസ്തിയതയിൽ വ്യാപകമായിരുന്ന ഒരു മനോഭാവം അവർ പ്രകടമാക്കുകയായിരുന്നു:
"തങ്ങൾ സുവിശേഷവൽക്കരിച്ച ജനതകളുടെ സ്വന്തം സംസ്കാരത്തിൽ സുവിശേഷം അവതരിപ്പിക്കുകവഴി ആ സംസ്കാരത്തെ അഥവാ സംസ്കാകാരങ്ങളെത്തന്നെ രൂപീകരിക്കാനും വികസിപ്പിക്കാനും വിശുദ്ധരായ സിറിലിനും മെത്തോഡിയസിനും കഴിഞ്ഞു എന്നത് അവരുടെ പ്രത്യേക യോഗ്യതയാണ്."22
വിവിധ സംസ്കാരങ്ങളോടുള്ള അവരുടെ ബഹുമാനവും പരിഗണനയും സഭയുടെ സാർവ്വത്രികതയോടുള്ള ഉൾക്കടമായ താല്പര്യവും അവർ സമന്വയപ്പിച്ചു. അതു നേടിയെടുക്കാൻ അവർ അക്ഷീണം പരിശ്രമിക്കുകയും ചെയ്തു. തെസ്സലോനിക്കായിൽ നിന്നുള്ള ഈ രണ്ടു സഹോദരന്മാരുടെ മനോഭാവം പ്രാചീനകാലത്ത് പല സഭകളുടെയും പ്രത്യേകതയായിരുന്ന ഒരു ശൈലിയെ പ്രതിനിധാനം ചെയ്യുന്നു. അതായത്, വെളിപാട് തൃപ്തികരമായി പ്രഘോഷിക്കപ്പെടുന്നതും പൂർണ്ണമായി മനസ്സിലാകുന്നതും പെന്തക്കുസ്തായുടെ അതിശങ്ങൾ ആവർത്തിക്കപ്പെട്ടാലെന്നപോലെ മിശിഹാ വിവിധ ജനകളുടെ ഭാഷകൾ സംസാരിക്കുമ്പോഴും ജനതകൾക്ക് സ്വന്തം ഭാഷയിലും തങ്ങളുടേതായ പ്രകാശനരൂപങ്ങളിലും വി. ലിഖിതങ്ങൾ വായിക്കാനും ആരാധനാ ഗീക്കങ്ങൾ ആലപിക്കാനും കഴിയുമ്പോഴുമാണ്.
ഓരോ ജനതയ്ക്കും സ്വന്തം സംസ്കാകാരത്തിന്റെയും ചിന്തയുടെയും പൈതൃകത്തിനനുസൃതമായി തങ്ങളെത്തന്നെ പ്രകാശിപ്പിക്കാനുള്ള അവകാശം മൗലികമാണെന്ന് കൂടുതൽ കൂടുതൽ അംഗീകരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, പൗരസ്ത്യ വ്യക്തിസഭകളുടെ അനുഭവം വിജയകരമായ സാംസ്കാരികാനുരൂപണത്തിന് നമുക്കൊരു ആധികാരിക മാതൃകയാണ്.
ഈ മാതൃകയിൽ നിന്ന് നമുക്ക് പഠിക്കാനുണ്ട്. അതായത്, അതിരുകവിഞ്ഞേ ദേശിയവാദത്തിന്റെയും സ്വകാര്യശ്രദ്ധയുടെയും ആവർത്തനം ഒഴിവാക്കാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ, സുവിശേഷ പ്രഘോഷണം ഓരോ സംസ്കാരത്തിലും വ്യതിരിക്തമായെതെന്തോ അതിൽ ആഴത്തിൽ വേരുറയ്ക്കുകയും, സാർവ്വത്രികതയോട് തുറവിപുലർത്തുകയും വേണമെന്ന് നമ്മൾ അറിയണം. പരസ്പരം സമ്പന്നമാക്കാൻ വേണ്ടിയുള്ള കൈമാറ്റം ഉൾപ്പെടുന്നതാണിത്.
Негізгі бет 960കിഴക്കിന്റെ വെളിച്ചം ഒരു സൂക്ഷ്മദർശനം-ORIENTALE LUMEN-ശ്ലൈഹിക ലേഖനം-പോപ്പ് ജോൺ പോൾ II
Пікірлер