അച്ഛനും മകനും ക്ലാസ്മേറ്റ്സ്, ആദിയും പാടിയും ഒരു ക്ലാസ് മുറി
എറണാകുളം മഹാരാജാസ് കോളേജിലെ സംഗീത പഠന വിഭാഗമിപ്പോൾ ഒരു അപൂർവ്വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. 43കാരനായ അച്ഛനും 18കാരനായ മകനും ഒന്നിച്ച് ഒരു ക്ലാസിൽ..ബി.എ മ്യൂസിക്കിന്. ഡിപ്പാർട്മെന്റിനും ഒപ്പം പഠിക്കുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കുമെല്ലാം കൗതുകമാണ് ഈ അച്ഛനും മകനും.
മുളവുകാട് സ്വദേശിയും നാടൻപാട്ട് കലാകാരനുമായ രജീഷ് മുളവുകാടും മകൻ ആദിത്യൻ കെ.ആറുമാണ് ഈ വർഷം അദ്ധ്യയനം ആരംഭിച്ചപ്പോൾ മുതൽ ഒന്നാംവർഷ ബി.എ മ്യൂസിക് ക്ലാസിൽ ഒന്നിച്ചുള്ളത്.
നാടൻ പാട്ട് കലാരംഗത്തെ അറിയപ്പെടുന്ന സാന്നിദ്ധ്യമായ രജീഷ് ഈ രംഗത്തെത്തിയിട്ട് വർഷം 25 കഴിഞ്ഞു. ഡ്രമ്മറാകാൻ ആഗ്രഹിക്കുന്ന ആദിത്യൻ സംഗീത പഠനത്തിന് മഹാരാജാസിൽ ചേരാനൊരുങ്ങിയപ്പോഴാണ് താനും ഒപ്പമുണ്ടെന്ന് രജീഷ് പറഞ്ഞത്. ജീവിതത്തിലെപ്പോഴും സുഹൃത്തായി പെരുമാറുന്ന അച്ഛൻ കൂടി തനിക്കൊപ്പം വരുന്നുവെന്ന് കേട്ടതോടെ ആദിത്യൻ ഇരട്ടി സന്തോഷത്തിലായി. ഒടുവിൽ ആദിത്യനു പിന്നാലെ രജീഷും അപേക്ഷ സമർപ്പിച്ചു. അൽപം വൈകിയാണെങ്കിലും ഇരുവരും ഒരുമിച്ച് അഡ്മിഷൻ നേടി.
ജീവിതത്തിലെന്നപോലെ ക്ലാസിലും കോളേജിനുള്ളിലുമെല്ലാം ഇരുവരും കട്ട ചങ്ക് സുഹൃത്തുക്കളാണ്. വിശേഷങ്ങൾ പറഞ്ഞും... ആഘോഷങ്ങളിലൊരുമിച്ച് പങ്കെടുത്തും... തമാശകൾ പങ്കിട്ടും...ഇടയ്ക്ക് ക്ലാസ് കട്ട് ചെയ്തുമെല്ലാം അവരങ്ങനെ കോളേജ് ജീവിതം അടിപൊളിയാക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പഠനത്തിൽ തെല്ലിട വിട്ടുവീഴ്ചയ്ക്കും ഇരുവരും തയാറല്ല താനും. അതേസമയം, മകന്റെ സ്വാതന്ത്ര്യങ്ങളിലൊന്നും അച്ഛൻ ഇടപെടാറില്ല. അവന്റേതുമാത്രമായ സൗഹൃദ കൂട്ടങ്ങളിലേക്ക് കടന്നു കയറാറുമില്ല.
ക്ലാസിലെപ്പോഴും ആഘോഷ മൂഡ്...
മറ്റ് 17 പേർ കൂടി പഠിക്കുന്ന ക്ലാസിലേക്ക് ഇരുവരുമെത്തിയാൽ പിന്നയവിടമാകെ പാട്ട് മയമാകും. തുടിയും ഗിത്താറുമൊക്കെയായാണ് ഇരുവരുടെയും വരവ്. ഇടവേളകളിലും 3.30ന് ക്ലാസ് കഴിഞ്ഞതിനു ശേഷവുമെല്ലാം ക്ലാസിലാകെ പാട്ടും മേളവും നിറയും. നാടൻപാട്ടുകളും...ജോൺസൺ മാഷിന്റെയുൾപ്പെടെയുള്ള എവർഗ്രീൻ പാട്ടുകളുമെല്ലാം കാതിനിമ്പമായി ഒഴുകിയിറങ്ങും. അദ്ധ്യപകർക്കും ഇരുവരും ഒന്നിച്ച് ക്ലാസിലുള്ളതാണ് ഇഷ്ടം. അങ്ങനെയുള്ളപ്പോഴേ ക്ലാസിനൊരു ജീവനുള്ളുവെന്ന് അവരും പറയുന്നു. മറ്റ് കുട്ടികളുടെയെല്ലാം ഏറ്റവും പ്രിയപ്പെട്ടവരായി മാറുകയാണ് ഈ അച്ഛനും മകനും.
കുട്ടിക്കാലം തൊട്ട് അച്ഛനൊപ്പം
പാണ്ഡവാസ് കൊച്ചി എന്ന പ്രശസ്തമായ നാടൻപാട്ട് ട്രൂപ്പിലെ പ്രധാന ഗായകനായ രജീഷ് മകന്റെ ചെറുപ്പകാലം തൊട്ട് അവനെയും ഒപ്പം കൂട്ടിയാണ് പരിപാടികൾക്ക് പോകാറുള്ളത്. അങ്ങനെ പോയിപ്പോയി ഏഴാം ക്ലാസ് മുതൽ ആദിത്യൻ സ്റ്റേജ് പരിപാടികളിൽ ചുവട് വെച്ചു തുടങ്ങി. ഇന്ന് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നിരവധി വേദികളിൽ ആദിത്യനും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇരുവരുടെയും സംഗീത താത്പര്യങ്ങൾ പക്ഷേ ഒരുപോലെയല്ല. അച്ഛന് ഹരിഹരനും എസ്.പി.ബിയും ഒക്കെയാണ് പ്രിയപ്പെട്ടവരെങ്കിൽ സിത്താരയും എ.ആർ.റഹ്മാനുമൊക്കെയാണ് ആദിത്യന്റെ ഇഷ്ട ഗായകർ.
ഇപ്പോഴും അച്ഛനും മകനും ഒരുമിച്ചാണ് പരിപാടികൾക്ക് പോകാറുള്ളത്. ഭാര്യ വിജിയും ഇളയ മകൻ അർജുൻ കെ. രജീഷും രജീഷിനും ആദിത്യനും ഫുൾ സപ്പോർട്ടാണ്.
രജീഷ് ഏറെ പ്രശസ്തൻ..
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2021ലെ കലാശ്രീ ദേശീയ പുരസ്കാരവും സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പും ഫോക്ലോർ അക്കാഡമി യുവപ്രതിഭാ പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ രജീഷ് നേടിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമുൾപ്പെടെ 5,000നടുത്ത് വേദികളിലായി ആയിരക്കണക്കിന് ആസ്വാദകർക്ക് ഇദ്ദേഹം നാടൻപാട്ടിന്റെ നാദവിസ്മയം ഒരുക്കി. അന്യ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലുമെല്ലാം രജീഷ് പരിപാടി അവതരിപ്പിച്ചു.
പി.എസ്.ബാനർജിയേയും കുട്ടപ്പൻ മാഷിനെയുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന രജീഷ് 1600ലേറെ പരമ്പരഗാത നാടൻ പാട്ടുകളേക്കുറിച്ച് സ്വതന്ത്ര ഗവേഷണവും നടത്തിയിട്ടുണ്ട്.
#rajeeshmulavukadu #kerala #adithyan
Негізгі бет Ойын-сауық അച്ഛനും മകനും ക്ലാസ്മേറ്റ്സ്, ആടിയും പാടിയും ഒരു ക്ലാസ് മുറി | Rajeesh Mulavukad | Adithyan
Пікірлер: 29