തൃശൂർ ചാലക്കുടി സ്വദേശികളായ ഇനോക്ക് ജോസഫ് ആന്റണി,ഡെനീഷ് ഡേവീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വരും നഷ്ടപ്പെട്ട ശ്രുതിക്കായി 1500 ചതുരശ്ര വിസ്തീർണ്ണമുള്ള വീടാണ് ഒരുക്കുന്നത് ' .
ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ ഒൻപത് പേരെ നഷ്ട്ടപെട്ട ശ്രുതിക്ക് ഏക ആശ്രയം ആയിരുന്നത് വിവാഹ നിച്ഛയം കഴിഞ്ഞ പ്രതി ശ്രുത വരൻ ജെൻസൺ ആയിരുന്നു. കാർ അപകടത്തിൽ ജെൻസൺ മരണപെടുകയും ശ്രുതിക്ക് സാരമായ പരുക്കുകൾ ഏൽക്കുകയും ചെയ്തു.
ഏക ആശ്രയമായ ജെൻസണും മരിച്ചതോടെ മാനസികമായ തളർന്ന ശ്രുതിയെ ചേർത്ത് വയ്ക്കുന്നതിൻ്റെ ഭാഗമായാണ് തങ്ങൾ ഈ ഉദ്യമത്തിന് ശ്രമിച്ചതെന്നും ഇനോക്ക് ജോസഫ് ആന്റണി,ഡെനീഷ് ഡേവീസും പറഞ്ഞു. കൽപ്പറ്റ പൊന്നടയിൽ ശ്രുതിയുടെ പേരിൽ പതിനൊന്നര സെന്റ് സ്ഥലം മുംബൈ സ്വദേശിനിയായ മലയാളി ബീന രജിസ്റ്റർ ചെയ്ത് നൽകിയിരുന്നു. കഴിഞ്ഞത് വലിയ ചാരിതാർഥ്യമായി കരുതുന്നു..
ടൈം ന്യൂസ് സാരഥികളായ ഇനോക്ക് ജോസഫ് ആന്റണി,ഡെനീഷ് ഡേവീസും ചേർന്നാണ് ഈ ഉദ്യമം ഏറ്റെടുത്തത്.
മുപ്പത് ലക്ഷം രൂപ വീടിന്റെ നിർമ്മാണ ചിലവിനായി വരുന്ന 1500 സ്ക്വായർ ഫീറ്റിന്റെ വീടാണ് ഇവർ നിർമ്മിച്ച് നൽകുന്നത്. സിദ്ധിക് MLA യുടെ സാന്നിദ്ധ്യത്തിൽ ശ്രുതിക്കായുള്ള വീടിന് തറക്കല്ലിട്ടു.
തറക്കല്ലിട്ട് 120 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ടൈം ന്യൂസ് സാരഥികൾ കൂടിയായ ചേർന്ന് അറിയിച്ചിരിക്കുന്നത്..
ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. തൃശൂർ ചാലക്കുടി സ്വദേശികളായ രണ്ട് പേരുടെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ച് നൽകുന്നത്. മുംബൈ സ്വദേശിനിയായ മലയാളി ബീന സംഭാവനയായി കൽപ്പറ്റ പൊന്നടയിൽ നൽകിയ പതിനൊന്നര സെൻ്റ് സ്ഥലത്താണ് 30 ലക്ഷം രൂപ ചിലവിൽ വീട് നിർമ്മാണം.
Негізгі бет ഇതാ ശ്രുതിയുടെ വീട്. ചിലവ് 30 ലക്ഷം. 120 ദിവസം കൊണ്ട് പൂർത്തിയാക്കും.
Пікірлер: 89