ഇന്തോനേഷ്യയിലാണ് ജാതിയുടെ ഉത്ഭവമെന്ന് ചരിത്രം പറയുന്നു. ഇന്തോനേഷ്യയിലെത്തിയ അറകബികൾ യൂറോപ്യൻ രാജ്യങ്ങളിൽ ജാതിക്ക കച്ചവടം നടത്തിയിരുന്നു. അതിനു പുറകെ ഇന്തോനേഷ്യയിൽ എത്തിയ പോർച്ചുഗീസുകാർ, ഡച്ചുകാർ ഇവരൊക്കെ ജാതിത്തോട്ടങ്ങളുടെ അധിപന്മാരായി. ഇതിനിടെ ഫ്രഞ്ചുകാരും, ബ്രിട്ടീഷ് സായിപ്പുമാരും മറ്റു കിഴക്കൻ ദ്വീപുകളിലേക്കും, വെസ്റ്റിൻഡീസിലേക്കും (ഗ്രനേഡ) ജാതിക്കൃഷി വ്യാപിപ്പിച്ചു. ജാതിക്ക ഉൽപാദനത്തിൽ ( 75-80 %) ഒന്നാം സ്ഥാനത്തുള്ള ഗ്രനേഡയിലെ ജാതിമരങ്ങൾ കൊടുങ്കാറ്റിൽ നശിച്ചതാണ് ഇന്ന് ഇന്ത്യയിലെ ജാതിക്കയുടെ വില തകരാതെ നിലനിൽക്കാൻ കാരണം.
കടപ്പാട്: എബി മാത്യു പനയ്ക്കല്‍, കര്‍ഷകശ്രീ
Негізгі бет ജാതിമരങ്ങൾ പൊന്മുട്ടയിടുന്ന താറാവുകളോ ? I Nutmeg Farming
Пікірлер: 16