ജീവിതത്തിൽ എന്തെല്ലാം നഷ്ട പെട്ടാലും എന്റെ യേശു അപ്പയെ ഞാൻ മറന്നു ജീവിക്കില്ല... ആമേൻ
@rincyalex3527
3 ай бұрын
eeshoye ente vivaaha jeevithathile prashnangal maattitharane.Enneyum enne vishamippikkunna vishayathil idapedanei.
@mercyjoseph1418
3 ай бұрын
Very good message. Thank you father. May God bless you
@jacobcc9514
3 ай бұрын
യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24- മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു. ഉല്പത്തി 3 : 24) വെട്ടേറ്റ് പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഞാൻ മാർപാപ്പയാണ് , ഞാൻ അത്യുന്നത കർദ്ദിനാളാണ് , ഞാൻ മേജർ ആർച്ച് ബിഷപ്പാണ് , ഞാൻ പരിശുദ്ധ ബാവാ തിരുമേനിയാണ് എന്നെല്ലാം പറഞ്ഞാലും വെട്ടുകൊള്ളും. വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപത്തിനു നീക്കം വന്നിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും ( വീണ്ടെടുപ്പുകാരനും) കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട് പഴങ്ങളാൽ നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ദുരഭിമാനം കളഞ്ഞ് ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ല
Пікірлер: 10