#arvindkejriwal #aap #enforcementdirectorate #arvindkejriwallive #arvindkejriwalarrest #arvindkejriwalnews #editorial #manilacmohan #truecopythink #loksabhaelection2024 #delhiliquorpolicyscam
ഇന്ത്യൻ ജനാധിപത്യം അതിൻ്റെ ജീവനെ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിനായി തെരുവിലിറങ്ങേണ്ട സമയയമാണിതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഇന്ത്യയിലെ ജനങ്ങളോട് കഠിനമായി മുന്നറിയിപ്പു നൽകുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
തികച്ചും അന്യായമായ, പ്രതികാരരാഷ്ട്രീയമാണ് നരേന്ദ്രമോദി സർക്കാർ യാതൊരു വിധ ജനാധിപത്യമര്യാദകളുമില്ലാതെ പ്രതിപക്ഷ പാർട്ടികളോടും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളോടും സകല പ്രതിപക്ഷ വിമർശനങ്ങളോടും പയറ്റുന്നത്.
മദ്യനയ അഴിമതിയെന്നാരോപിക്കപ്പെടുന്ന കേസിലാണ് അരവിന്ദ് കെജ്രിവാളിനെ ഇപ്പോൾ അറസ്റ്റ് ചെയ്ത് മാർച്ച് 28 വരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെക്കുറച്ച് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ രണ്ടും കൽപ്പിച്ച്, നെറിയില്ലാത്ത ഗോദയിൽ കളിനിയമങ്ങൾക്കും മര്യാദകൾക്കും ഒരു വിലയും നൽകാതെ, പ്രതിപക്ഷ ടീമിന് കളിക്കാനുള്ള അവസരം പോലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വോക്ക് ഓവർ വിജയം ആഗ്രഹിച്ചാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കളിക്കാനിറങ്ങിയിരിക്കുന്നത്.
ഇലക്ട്രൽ ബോണ്ട് എന്ന, നിയമപരമാക്കിയെടുത്ത, ഇന്ത്യ കണ്ട ഏറ്റവും ഭീമാകാരമായ അഴിമതിയിലെ ഏറ്റവും വലിയ പങ്കുകാരായ ബി. ജെ. പിയാണ് മദ്യനയക്കേസിലെ അഴിമതിയെന്ന ആരോപണമുയർത്തി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ കേസും ബിജെപിയുടെ ഇലക്ട്രൽ ബോണ്ട് എന്ന നിയമാനുസൃത അഴിമതിയിലേക്കു തന്നെയാണ് ചെന്നെത്തുന്നത്. മദ്യനയക്കേസിൽ 2022 നവംബറിൽ 10 ന് അറസ്റ്ററ്റ് ചെയ്യപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അരബിന്ദോ ഫാർമയുടെ ഉടമയായ ശരത് ചന്ദ്ര റെഢി ഇപ്പോൾ ഇതേ കേസിലെ മാപ്പുസാക്ഷിയാണ്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട റെഡി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയിലുണ്ട്. അത് ബി.ജെ.പിക്കു വേണ്ടിയുള്ള പണമായിരുന്നു. അവിടം കൊണ്ട് തീർന്നില്ല .ആകെ 34.15 കോടി രൂപയുടെ ബോണ്ട്, ബിജെപിയ്ക്കു വേണ്ടി ശരത് റെഢി വാങ്ങി. അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അരവിന്ദ് കെജ്രിവാളിനെ കണ്ടിട്ടേയില്ലെന്ന് മൊഴിനൽകിയ റെഢി, കുറച്ച് മാസത്തെ ജയിൽ വാസത്തിനും മാപ്പുസാക്ഷിയായുള്ള രൂപാന്തര പ്രാപ്തിയ്ക്കും ശേഷം പറഞ്ഞു, അരവിന്ദ് കെജരിവാളിനെ കണ്ടിരുന്നു എന്ന്. ഈ ഒരൊറ്റ മൊഴിയിലാണ് ഒരു മുഖ്യമന്ത്രിയെ, ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിൻ്റ ശക്തനായ നേതാവും കണക്ടിംഗ് ഹബുമായ അരവിന്ദ് കെജരിവാളിനെ ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നത്. കെജ്റിവാളിലേക്ക് എത്തുന്നതിനു മുൻപ് ആപ്പ് നേതാക്കളായ മനീഷ് സിസോദിയയെയും സഞ്ജയ്സിങ്ങിനേയും വിജയ് നായരേയും ബി.ആർ. എസ് നേതാവ് കവിതയെയും അറസ്റ്റു ചെയ്തിരുന്നു.
ഇന്ത്യാ സഖ്യത്തെ നരേന്ദ്രമോദി സർക്കാർ, സംഘപരിവാർ, തെരഞ്ഞെടുപ്പടുക്കുന്ന വേളയിൽ ഭയപ്പെടുന്നു എന്ന് തന്നെയാണ് അതിനർത്ഥം. ബി.ജെ.പി. സർക്കാരിൻ്റെ പലതരം സ്ട്രാറ്റജികളിൽ ഒന്നാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയോ റെയ്ഡു നടത്തുകയോ ചെയ്തു കൊണ്ട് പൊട്ടെൻഷ്യൽ ത്രെട്ടുകളായ പാർട്ടികളെയും നേതാക്കളെയും പൂട്ടുകയോ ബി.ജെ.പിയിലേക്ക് വരുത്തുകയോ ചെയ്യുക എന്നത്. അങ്ങനെ വരുത്തപ്പെട്ട ദേശീയവും പ്രാദേശീയവുമായ നേതാക്കളുടെ എണ്ണവും വലിപ്പവും ഞെട്ടിപ്പിക്കുന്നതാണ്. മോദി അധികാരത്തിൽ വന്ന 2014 മുതൽ 2022 വരെയുള്ള കാലത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചുമത്തിയ 95 ശതമാനം കേസുകളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരെയാണ്. അതായത് പ്രധാന നേതാക്കൾക്കെതിരായ 121 കേസിൽ 115 ഉം ഇത്തരത്തിലുള്ളതാണ്.
Truecopythink website: truecopythink.media/
Election Related Articles: tinyurl.com/77erzwck
Do read Karthika Perumcheril :truecopythink.media/contribut...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Негізгі бет കെജ്രിവാളിന്റെ അറസ്റ്റും Modi യുടെ പേടിയും | Arvind Kejriwal Arrest | Manila C. Mohan | Editorial
Пікірлер: 107