കണ്ണാടിക്കലിലെ വീട്ടിൽനിന്ന് ജൂലായ് എട്ടിനാണ് അർജുൻ ലോറിയുമായി യാത്രയാരംഭിക്കുന്നത്. മലപ്പുറത്തെ കോട്ടക്കലിൽനിന്ന് കല്ലുമായി മൈസൂരുവിലെ മലവള്ളിയിലേക്ക്. അവിടെനിന്ന് കുശാൽനഗറിലെത്തി കാറ്റാടി മരത്തടി കയറ്റി നേരേ ബെലഗാവിയിലേക്ക്. അവിടെ മരത്തടിയിറക്കി ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയിൽനിന്ന് അക്കേഷ്യ മരത്തടി കയറ്റി മടക്കയാത്ര. 16ന് പുലർച്ചെയോടെ പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുള്ള ഷിരൂരിലെത്തി. പക്ഷേ അർജുന്റെ ലോറി ഷിരൂർ കടന്നില്ല,
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ദേശീയപാതയുടെ മറുവശം ഗംഗാവലി പുഴയാണ്. മണ്ണിടിഞ്ഞ് മഴവെള്ളത്തോടൊപ്പം പുഴയിലേക്ക് ഒഴുകിപ്പോയി. ആളുകള്‍ പെട്ടിട്ടുണ്ടെന്ന് സംശയമുണര്‍ന്നതോടെ അന്ന് തന്നെ തിരച്ചില്‍ ആരംഭിച്ചു. പോലീസും ദേശീയ ദുരന്തനിവാരണസേനയും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ വെകീട്ടോടെ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു ദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ പിന്നെയും മൂന്ന് മൃതദേഹങ്ങൾ കൂടി. എന്നാല്‍, ഈ ഘട്ടത്തിലൊന്നും അര്ജുന് അപകടത്തില്‍പ്പെട്ടെന്ന വിവരം പുറംലോകമറിഞ്ഞിരുന്നില്ല.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#ankolalandslide #arjun #shirurlandslide
Негізгі бет മാസങ്ങൾ നീണ്ട തിരച്ചിൽ, പ്രാർത്ഥന; ഒടുവിൽ എഴുപത്തിരണ്ടാം ദിവസം അർജുനായുള്ള കാത്തിരിപ്പിന് വിരാമം
Пікірлер: 9