ശ്ലീഹാക്കാലം | ഏഴാം ബുധന്‍ | മാര്‍ തോമാശ്ലീഹായുടെ ദുക്റാനത്തിരുനാള്‍
യോഹ 20:24-29 മിശിഹായെ കര്‍ത്താവും ദൈവവുമായി ഏറ്റുപറയുന്ന തോമാശ്ലീഹാ.
24 പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.25 അതുകൊണ്ടു മറ്റു ശിഷ്യന്മാര് അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന് പറഞ്ഞു: അവന്‍െറ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്‍െറ വിരല്‍ ഇടുകയും അവന്‍െറ പാര്‍ശ്വത്തില്‍ എന്‍െറ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.26 എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്‍െറ ശിഷ്യന്മാര് വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!27 അവന് തോമസിനോടു പറഞ്ഞു: നിന്‍െറ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്‍െറ കൈകള്‍ കാണുക; നിന്‍െറ കൈ നീട്ടി എന്‍െറ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.28 തോമസ് പറഞ്ഞു: എന്‍െറ കര്‍ത്താവേ, എന്‍െറ ദൈവമേ!29 യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്.
Негізгі бет മാർ തോമാശ്ലീഹായുടെ ദുക്റാനത്തിരുനാൾ | റവ ഡോ ടോം (തോമസ്) ഓലിക്കരോട്ട് | 03.07.2024
Пікірлер: 18