കോട്ടയം ജില്ലയിലെ പുതുപ്പള്ളിയ്ക്ക് സമീപം വെന്നിമലയിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധാവുമായ ക്ഷേത്രമാണ് വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രം.
ചതുർബാഹുവായ മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹത്തിൽ ശ്രീരാമനും ലക്ഷ്മണനും ഒന്നിച്ച് സാന്നിദ്ധ്യമരുളുന്ന അപൂർവ്വക്ഷേത്രമാണ് ഇവിടം. പടിഞ്ഞാറ് ദര്‍ശനമായാണ് പ്രതിഷ്ഠ. ശ്രീരാമലക്ഷ്മണന്മാർക്കൊപ്പം ഹനുമാനും അദൃശ്യനായി ക്ഷേത്രത്തിൽ കുടികൊള്ളുന്നു. നാലമ്പലത്തിന്റെ തെക്കേ വാതിലില്‍ കത്തിച്ചുവച്ച നിലവിളക്ക് ഹനുമാന് സാന്നിധ്യമായി സങ്കല്പ്പിച്ചിരിയ്ക്കുന്നു. ഇവിടെ വണങ്ങിയ ശേഷം മാത്രമേ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിയ്ക്കാറുള്ളൂ. കൂടാതെ ഗണപതി, ശിവൻ, ശാസ്താവ്, ശ്രീകൃഷ്ണൻ, ഭഗവതി, സർപ്പദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവരും ഉപദേവതകളായുണ്ട്.
കേരളത്തില്‍ അന്യാദൃശ്യമായ ഘടപ്രസാദം എന്ന നിര്‍മ്മാണ രീതിയാണ് ക്ഷേത്രത്തിനുള്ളത്. വൃത്താകൃതിയിലാണ് ശ്രീകോവില്‍. മേല്‍ക്കൂര ചെമ്പ് മേഞ്ഞതും സ്വര്‍ണ്ണ താഴികക്കുടത്തോട് കൂടിയതുമാണ്. ശ്രീകോവിലിനു മുന്നിലും ഇരുവശത്തും സോപാനപ്പടികളുണ്ട് ഇവ പിച്ചള പൊതിഞ്ഞതാണ്. ശ്രീകോവിലിന്റെ കഴുക്കോലുകളിളെ താങ്ങി നിര്‍ത്തുന്നത് ദാരുശില്പങ്ങളാണ്. വടക്കുഭാഗത്തായി ഓവ് പണികഴിപ്പിച്ചിരിയ്ക്കുന്നു .സമീപത്തായി തുളസിത്തറയുമുണ്ട്. ശ്രീകോവിലിനു മുന്നിലായി നമസ്കാര മന്ധപവുമുണ്ട്. ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് നാലമ്പലം. അകത്തേയ്ക്കുള്ള വഴിയില്‍ ഇരുവശത്തുമായി വാതില്മാടങ്ങല് കാണാം. വടക്കേ വാതില്‍മാടത്തിലാണ് കൂത്തമ്പലം. ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു ഇവിടെയാണ് വിവിധ ദേവതകളെ പ്രതിനിധീകരിച്ചു ബാലിക്കല്ലുകളുള്ളത്. ചുരുക്കത്തില്‍ വിശ്വപ്രകൃതിയുടെ മൂലഭാവത്തെ മുഴുവന്‍ ആവാഹിച്ചുകൊണ്ട് സാക്ഷാല്‍ വൈകുണ്ഠനാഥന് വെന്നിമല പെരുമാളായി വാഴുന്നു.
ഐതീഹ്യ പ്രകാരം ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലം ഒരു കാലത്ത് ഘോര വനമായിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള ഗുഹയില്‍ ഋഷിവര്യന്മാര് തപസ്സു അനുഷ്ടിച്ചിരുന്നു. കപില മഹര്‍ഷി ഗുഹയില്‍ തപസ്സു അനുഷ്ടിച്ചിരുന്ന കാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക് പോകുന്ന വഴിയില്‍ ഇവിടെയെത്തി കപില മഹര്‍ഷിയെ ദര്‍ശിച്ചു. കപിലമഹര്‍ഷിയും മറ്റു ഋഷിമാരും ചേര്‍ന്ന് വിധിയാംവണ്ണം ആദരിയ്ക്കുകയും ചെയ്തു. ശേഷം മഹര്‍ഷിമാര്‍ തങ്ങളുടെ തപസ്സു മുടക്കുന്ന ക്രൂരന്മാരായ രാക്ഷന്മാരെ വകവരുത്തുന്നതിനു ശ്രീരാമ ലക്ഷ്മണന്മാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ശ്രീരാമന്റെ നിര്‍ദ്ദേശപ്രകാരം ലക്ഷ്മണന് രാക്ഷസന്മാരെ വകവരുത്തി. മഹര്‍ഷിമാര്‍ സന്തുഷ്ടരായി. അങ്ങനെ ലക്ഷ്മണന് വിജയക്കൊടി പാറിച്ച സ്ഥലം വിജായാദ്രി എന്നറിയപ്പെട്ടു.
പിന്നീട് കാലാന്തരത്തില്‍ വിജയാദ്രി സമാനാര്‍ത്ഥമുള്ള വെന്നിമല എന്നറിയപ്പെടുകയും ചെയ്തു എന്നാണു ഐതീഹ്യം.
തീർഥക്കുളത്തിൽ ബലി നടത്തുന്നത് ഇവിടുത്തെ പ്രധാന ചടങ്ങാണ്. എല്ലാ ദിനവും ബലി തർപ്പണം ഉള്ള ക്ഷേത്രവുമാണ് വെന്നിമല ക്ഷേത്രം. കർക്കടക വാവു ബലി തർപ്പണത്തിന് പതിറ്റാണ്ടുകളായി ആയിരക്കണക്കിനു ആളുകൾ ഇവിടെ എത്തറുണ്ട്
ഇന്ന് വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്ര ഭരണം നടന്ന് പോരുന്നത്.
Негізгі бет നൂറ്റാണ്ടുകൾ പഴക്കമുള്ള വെന്നിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിന്റെ കഥ! | VENNIMALA | Episode 1 |
Пікірлер: 26