2016-ൽ കാണാതായ ഇരുപതിലധികം മലയാളികൾ ഭീകര സംഘടനയായ ഐഎസ് ക്യാമ്പിലെത്തിയ വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിൽ തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ നിമിഷ എന്ന ഫാത്തിമയുമായി ബന്ധപ്പെട്ട വിവാദം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. 2013ൽ, കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളജ് അവസാനവർഷ വിദ്യാർഥിനിയായിരിക്കെയാണ് മതം മാറിയ നിമിഷ, ഫാത്തിമ എന്ന പേര് സ്വീകരിച്ചത്. പിന്നീട് പാലക്കാട് യാക്കര സ്വദേശി ബെക്സണുമായി (ഇസ) വിവാഹം കഴിഞ്ഞശേഷം നിമിഷയും ഭർത്താവും ശ്രീലങ്കയിലേക്ക് കടക്കുകയും അവിടെ നിന്നും അഫ്ഗാനിലേക്ക് പോയി എന്നുമാണ് റിപ്പോർട്ടുകൾ. ഭീകരസംഘടനയുമായുള്ള നിമിഷയുടെ ബന്ധത്തിൽ അമ്മ ബിന്ദുവും ഏറെ പ്രായാസങ്ങൾ അനുഭവിച്ചു. ഐ എസ് സംഘത്തിൽ നിമിഷ എത്തിപ്പെട്ടത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി അമ്മ ബിന്ദു ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.
The news of more than 20 Malayalis being found at the IS terrorist camp after going missing for days was a heat wave in 2016. Among those, the controversy related to Nimisha, a native of Manakkad, Thiruvananthapuram gained massive media attention. Nimisha's mother Bindu also suffered a lot due to her relationship with the terrorist organization. In this episode of 'Flowers Oru Kodi', Nimisha's mother discloses how she ended with the IS group.
#flowerstv #flowersorukodi2 #bindusampath
Негізгі бет Ойын-сауық "പക്ഷെ എന്റെ മകളെ ഈ അമ്മ ഒരിക്കലും ശപിക്കില്ല" | Flowers Orukodi 2 | Ep # 53
Пікірлер: 586