പഠന കാലത്ത് തന്നെ വിവാഹം കഴിഞ്ഞ വ്യക്തിയാണ് അഫ്ര. അതിനുശേഷം ഭർത്താവിനൊപ്പം ദുബായിലേക്ക്. വീട്ടമ്മയായി ഒതുങ്ങിക്കൂടേണ്ട അവസ്ഥ. ആ സമയത്ത് കേക്കുകൾ ഉണ്ടാക്കിനോക്കി. അതിനുശേഷം ഹെന്ന ചെയ്തുനോക്കി. എന്നാൽ അതൊന്നും കൂടുതൽ നാൾ ഓടിയില്ല. അതിനുശേഷം 2016ൽ ഒരു വാട്സ്ആപ് ഗ്രൂപ്പിലൂടെ അബായകൾ (പർദ) വിൽക്കുന്നതിനെപ്പറ്റി ചിന്തിച്ചു. ദുബൈയിൽ ലഭ്യമായിരുന്ന അബായകൾ നാട്ടിലെത്തിച്ച് വിൽക്കുക എന്നതായിരുന്നു തീരുമാനം. രണ്ട് ദിവസങ്ങൾക്കപ്പുറം ഏഴോളം വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് അത് വളർന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ എൺപതോളം ഓർഡറുകൾ ലഭിച്ചു. അതോടൊപ്പം ഫേസ്ബുക്ക് പേജും ആരംഭിച്ചു. കസ്റ്റമൈസ്ഡ് അബായകൾക്ക് ആവശ്യക്കാരേറിയതോടെ സ്വന്തമായി ടെയിലേഴ്സിനെ എടുത്തു. അതിനൊപ്പം ഔട്ലെറ്റുകളും തുറന്നു. മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനിടെ കോവിഡ് എത്തി. ബിസിനസ് പൂർണമായും നിലച്ചു. എന്നാൽ ജീവനക്കാരെ നിലനിർത്താൻ തീരുമാനിച്ചു. ഏകദേശം 2.2 കോടി നഷ്ടം വന്നു. കോവിഡിന് ശേഷം ചിലവ് ചുരുക്കി. മികച്ച രീതിയിൽ തിരിച്ച് വന്നു. ഇന്ന് ആറോളം സ്റ്റോറുകൾ സ്ഥാപനത്തിനുണ്ട്. പതിനാറോളം രാജ്യങ്ങളിൽ ഉൽപ്പന്നങ്ങൾ എത്തുന്നു. നൂറോളം ജീവനക്കാർ സ്ഥാപനത്തിൽ പ്രവർത്തിച്ചുവരുന്നു. അഫ്രയുടെയും മാൾ ഓഫ് അബായാസിൻറെയും സ്പാർക്കുള്ള കഥ...
SPARK - Coffee with Shamim
#entesamrambham #sparkstories #shamimrafeek #mallofabayas
Afra Shabeeb
Mall of Abayas - Dubai
+971554337968
+91 88484 10401
www.mallofabayas.com
instagram.com/mall_of_abayas
facebook.com/mallofabayas
Негізгі бет വളർച്ചയിൽനിന്നും വീഴ്ചയുടെ പടുകുഴിയിലേക്ക്; 2.4കോടി നഷ്ടം; പർദ്ദ വിറ്റ് കോടികൾ തിരിച്ചുപിടിച്ച യുവതി
Пікірлер: 480