ഉമ്മ മരിച്ചതിന് ശേഷം വീട്ടിലെത്തിയ യൂസഫലിയെ കാണാൻ പ്രായമുള്ളൊരു സ്ത്രീ നിർബന്ധം പിടിച്ചു.അവരുടെ നിർബന്ധത്തിന് വഴങ്ങി യൂസഫലി അവർക്ക് മുന്നിലെത്തി ,അവരൊരു പൊതി അദ്ദേഹത്തിന്റെ കയ്യിൽവെച്ചു,അതിൽ ഒരു സ്വർണവളയായിരുന്നു,
തെല്ലൊന്നമ്പരന്ന യൂസഫലിയോട് ആ സ്ത്രീ നിറകണ്ണുകളോടെ പറഞ്ഞു മകളുടെ വിവാഹാവശ്യത്തിന് പണയം വെക്കാൻ മോന്റെ ഉമ്മ തന്നതാണ് ഈ വള.
സ്നേഹം നിറഞ്ഞ ഉമ്മയുടെ മകനായി വളർന്ന് വലുതായ യൂസഫലി ഇന്ന് ആഗോളബ്രാന്റിന്റെ തലയെടുപ്പോടെ നിൽക്കുമ്പോഴും വിനയാന്വിതനാകുന്നത് ആ ഉമ്മയുടെ മുലപ്പാലിന്റെ ബലത്തിൽ തന്നെയാണ്.
നെയിം പ്ലേറ്റില്ലെങ്കിലും മലയാളിയുടെ ഗ്ലോബൽ അംബാസഡറാണ് എം.എ.യൂസഫലി.പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ അദ്ദേഹത്തിന്റെ അറിവില്ലാതെ ഇന്ത്യയുടെ നയന്ത്രകാര്യങ്ങൾ പോലും അപ്രസക്തമാണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല്.കാരണം അത്രമേൽ ദൃഢമായ മധ്യസ്ഥനാണ് ഇന്ത്യക്കും ഗൾഫ് നാടുകൾക്കും യൂസഫലി.
പ്രവാസജീവിതത്തിലേക്ക് എം.എ.യൂസഫലി കടൽകടന്നെത്തിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് പൂർത്തിയാവുകയാണ്.ബോംബെ തുറമുഖത്ത് നിന്ന് ആറ് ദിവസമെടുത്ത് കാറും കോളും നിറഞ്ഞ കടൽയാത്രക്കൊടുവിൽ 1973 ഡിസംബർ 31 പുതുവൽസരത്തലേന്ന് വീട്ടുകാർക്കും കുറച്ച് നാട്ടുകാർക്കും മാത്രം അറിയാവുന്ന യൂസഫലി ദുബായിലെത്തി.
അമ്പത് വർഷം മുന്നേയുള്ള ആ പാസ്പോർട്ടും അതിലെ രേഖകളും യുഎഇയുടെ പ്രസിഡന്റും അബുദാബിയുടെ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്ന്യാനെ സന്ദർശിച്ച് അദ്ദേഹം കാണിച്ചു.we are lucky to have you here എന്നാണ് ശൈഖ് മുഹമ്മദ് യൂസഫലിയോട് പറഞ്ഞത്.
2008 ൽ പദ്മശ്രീ നൽകി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചപ്പോൾ ചിലർ അസൂയ നിറച്ച് പറഞ്ഞു പണത്തിന്റെ പവറിൽ കിട്ടിയതാണെന്ന് പക്ഷേ അർഹതപ്പെട്ടവന്റെ കയ്യിലെ പദ്മശ്രീ എന്ന് ആവേശത്തോടെ പറയാൻ അന്നേ അദ്ദേഹത്തിന്റെ സഹായത്തിൽ അന്നം കഴിക്കുന്ന ആയിരക്കണക്കിന് പേരുണ്ടായിരുന്നു.
….
ലോകത്തിലെ ഏറ്റവും വലിയ സംരഭകനും സമ്പന്നനുമായ മലയാളിയാണ് എം.എ.യൂസഫലി.ഇന്ന് അദ്ദേഹത്തിന്റെ ലുലുവും,സ്കോട്ട് ലാന്റ് യാർഡ് അടക്കമുള്ള ഹോട്ടലുകളും ലേക് ഷോർ അടക്കമുള്ള ആശുപത്രികളും,കൊച്ചി വിമാനത്താവളം അടക്കമുള്ള നിരവധി സ്ഥാപന- സഹകരണ-സംരഭങ്ങൾ വഴി 49 രാജ്യങ്ങളിൽ നിന്നുള്ള 69,000ത്തിലധികം ആളുകൾക്ക് ഉപജീവനത്തിനുള്ള വഴി തുറക്കുന്നുണ്ട് യൂസഫലി എം.എ.
……..
ചിലരിപ്പോഴും കല്ലെറിയുന്നുണ്ട് അവർക്കുള്ള ഉത്തരമാണ് ഇനി വരുന്ന വീഡിയോ,ഈ വിഷയം വിവരിച്ചുള്ള വീഡിയോ തയാറാക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ സഹായം ചോദിച്ച് തിരുപ്പൂരിൽ നിന്ന് ഒരു സ്ത്രീ എന്നെ വിളിക്കുകയാണ്.
………
പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് അദ്ദേഹം നൽകിയത് 35 കോടി രൂപയാണ്,ഗോപിനാഥ മുതുകാടിന്റെ സ്ഥാപനത്തിനടക്കം ചെറുതും വലുതുമായി എത്രയോ സഹായങ്ങൾ.
താനൊരു കച്ചവടക്കാരൻ മാത്രമല്ല മനുഷ്യനെ അറിയുന്ന മനുഷ്യൻ കൂടിയാണെന്ന് എം.എ.യൂസഫലി പറയാറുണ്ട്..
അയൽപ്പക്കത്തെ സഹായിക്കാൻ സ്വന്തം വള ഊരി നൽകിയ സഫിയ ഉമ്മയുടെ മകൻ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ പോറൽപോലും ഏൽക്കാതെ സുരക്ഷിതനായി രണ്ടാം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ അതിന് പിന്നിൽ എത്രയോ അമ്മമാരുടെ പ്രാർത്ഥന ഉണ്ടായിരുന്നു അതിന് ശേഷം സഹായങ്ങൾ കൂട്ടുക മാത്രമല്ല കൂടുതൽ വിനയാന്വതനായി അദ്ദേഹം നിരവധിയാളുകളുടെ തുണയായി മാറി.
പ്രിയപ്പെട്ട യൂസഫ് ഭായി താങ്കളുടെ പ്രവാസം ഞങ്ങളിൽ ആയിരങ്ങളുടെ പ്രയാസം മാറ്റിയിട്ടുണ്ട്.
അബുദാബിയിലെ കൊടും ചൂടിൽ ചാക്ക് നനച്ചുറങ്ങിയ താങ്കളുടെ ഉറക്കമില്ലാ രാത്രികൾ ഞങ്ങളിൽ എത്രയോ പേർക്ക് സുഖനിദ്ര സമ്മാനിച്ചു.
ഉമ്മയും വാപ്പയും നഷ്ടമായ താങ്ങളുടെ ഇടപെടൽ എത്രയോ ഉമ്മമാരുടെ കണ്ണുനീർ തുടക്കാനായി.
താങ്കൾക്ക് സർവേശ്വരൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ …
കാരണം ആ ആയുസിന്റെ പിൻബലത്തിൽ ജീവിതത്തിലേക്ക് പിച്ചവെക്കാൻ ഇനിയും ആയിരങ്ങൾ താങ്കളെ ഉറ്റുനോക്കി കാത്തിരുപ്പാണ്.
നന്ദി ശ്രീ എം.എ.യൂസഫലി അങ്ങയുടെ പ്രവാസത്തിന്
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/ZSeDEombD/
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289
Негізгі бет എങ്ങനെ നന്ദി പറയാതിരിക്കും പ്രിയപ്പെട്ട യൂസഫ് ഭായ്....| M A Yusuff Ali
Пікірлер: 182