കാസർകോട് മുതൽ തിരുവനന്തപുരം വരെ 643 കിലോമീറ്ററിലാണ് ദേശീയപാത നിർമാണം പരോഗമിക്കുന്നത്. തെക്ക് മുതൽ വടക്ക് വരെയുള്ള ഗതാഗതപ്രശ്നത്തിന് പരിഹാരമാകും എന്നത് ദേശീയപാതയുടെ നിരവധി ഗുണങ്ങളിൽ ഒന്ന് മാത്രമാണ്. 17 റീച്ചുകളിലായി പണികഴിപ്പിക്കുന്ന ദേശീയപാത ആത്യന്തികമായി വിഴിഞ്ഞം തുറമുഖത്തിലാണ് ചെന്ന് നിൽക്കുന്നത്. വിഴിഞ്ഞം കൈകാര്യം ചെയ്യാൻ പോകുന്ന കണ്ടെയ്നറുകളുടെ എണ്ണം മാത്രം പരിശോധിച്ചാൽ മതി ദേശീയപാതയുടെ പ്രാധാന്യം എന്താണെന്ന് മനസ്സിലാകാൻ. ഒന്നാംഘട്ടം പൂർത്തിയാകമ്പോൾ വിഴിഞ്ഞത്ത് പത്ത് ലക്ഷം കണ്ടെയ്നറുകൾ വന്നിറങ്ങും. 84 ശതമാനം ഫീഡർ ഷിപ്പുകളിലാണ് ചരക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് എങ്കിലും ബാക്കിയുള്ള 16 ശതമാനം റോഡ് മാർഗം തന്നെയാണ് കൈകാര്യം ചെയ്യപ്പെടുക. 2028ൽ വിഴിഞ്ഞം തുറമുഖത്തിന്റെ അവസാന ഘട്ടവും പൂർത്തിയാകമ്പോൾ പ്രതിവർഷം കൈകാര്യം ചെയ്യുക 30 ലക്ഷം കണ്ടെയ്നറുകളാണ്. ഇതിൽ നല്ലൊരു ഭാഗം റോഡുകളിലൂടെ ആണ് കൊണ്ടുപോകുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകാൻ മെച്ചപ്പെട്ട റോഡ് സംവിധാനം വേണ്ടതുണ്ട്.
#vizhinjam #adaniport #keralanews
Негізгі бет NH66...ലക്ഷ്യം വിഴിഞ്ഞം, 30 ലക്ഷം കണ്ടെയ്നറുകൾ, തലവര മാറി തലസ്ഥാനം... | National Highway | Vizhinjam
No video
Пікірлер: 37