@soulmates55
പൂനം എന്നോട് അവളുടെ കഥ പറയുമ്പോൾ കണ്ണ് നിറഞ്ഞുപോയി.ജനം ഭൂമി, മധുര എന്ന സ്ഥലത്തുനിന്ന് ആറാമത്തെ വയസ്സിൽ കളിച്ചുകൊണ്ടിരിക്കെ വീടിനടുത്തുള്ള റെയിൽവേസ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ അറിയാതെ കയറിയ അവൾ പിന്നീട് എത്തപ്പെട്ടത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആണ്. ITI വിദ്യാഭ്യാസം കരസ്ഥമാക്കിയ അവൾ ഞാൻ ജോലിചെയ്യുന്ന ഓഫീസിൽ അപ്പ്രെന്റിസ് ട്രെയിനീയായി ജോലിചെയ്തുവരുമ്പോൾ പറഞ്ഞ അവളുടെ കഥ ഹൃദയവേദനയോടെ കേൾക്കുമ്പോൾ നടക്കുമോന്നറിയാതെ ഞാൻ അവളോട് പറഞ്ഞു നിന്റെ അച്ഛനമ്മമാരെ കണ്ടുപിടിച്ചാലോ എന്ന്. പിന്നീട് അവളുടെ ഒരു ജന്മദിനത്തിൽ ചെറിയ ഒരു gift സമ്മാനിച്ചപ്പോൾ അവൾ ചോദിച്ച ചോദ്യം അതാണ് ഞങ്ങളെ മധുര വരെ എത്തിച്ചത്. അവൾ അന്ന് പറഞ്ഞത് "ചേച്ചി എനിക്ക് ഈ ഗിഫ്റ്റിനു പകരം എന്റെ അച്ഛനെയും അമ്മയെയും കണ്ടുപിടിച്ചു തരാമോ ".
പലതവണ അവളെയും കൊണ്ട് മധുരയിലേക്ക് വരാനുള്ള ആലോചനകൾ നടത്തിയെങ്കിലും ഞങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ കാരണം നടന്നില്ല. ജീവിതത്തിൽ പരാജയപ്പെടാതിരിക്കാൻ അവസാന ശ്രമം എന്ന രീതിയിൽ തുടങ്ങിയതാണ് 115 ദിവസം നീണ്ടുനിൽക്കുന്ന ഈ ഇന്ത്യൻ പര്യടനം. കന്യാകുമാരിയിൽനിന്നും തുടങ്ങിയ യാത്ര ബുള്ളറ്റിൽ ആയിരുന്നു. വളരെ കുറഞ്ഞ ചിലവിൽ നടത്താനുള്ള ഈ യാത്ര തുടങ്ങിയത് തന്നെ ഞങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം വിറ്റ് കിട്ടിയ ക്യാഷ് കൊണ്ടായിരുന്നു. പക്ഷെ ചില സാഹചര്യങ്ങളുടെ സമ്മർദം മൂലം ബുള്ളറ്റ് ലൈഫ് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഉള്ള യാത്ര ട്രെയിനിൽ ജനറൽ കമ്പാർട്മെന്റിൽ. ആ യാത്ര പിന്നീട് ഞങ്ങളെ മധുരയിൽ എത്തിച്ചു. യാത്രയുടെ 56 മത്തെ ദിവസം (31/3/2024) രാവിലെ 6.30 ന് മധുര റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ ഒറ്റ ഒരു ലക്ഷ്യം മാത്രമായിരുന്നു. അവളുടെ അച്ഛനമ്മമാരെ കണ്ടെത്തുക. ആദ്യ ദിവസം രാവിലെ ജനം ഭൂമി അമ്പല പരിസരത്ത് എത്തിയപ്പോൾ കണ്ട ജനക്കൂട്ടം, കടകൾ എല്ലാം ഞങ്ങളുടെ ചിന്തകളെ കുഴപ്പത്തിലാക്കി. എന്നിട്ടും പ്രതീക്ഷ കൈ വിടാതെ ആ ദിവസം രാവിലെത്തൊട്ട് വൈകുന്നേരം വരെ ഞങ്ങൾ നടന്ന് ഓരോരുത്തരോടും ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരുപാട് മറുചോദ്യങ്ങൾ നേരിടേണ്ടി വന്നു. ഇത്ര വർഷം എവിടെ? കുട്ടി വലുതായില്ലേ ഇനി എന്തിന് കണ്ടുപിടിക്കണം? ജാതി ഏത്? മതം ഏത്? കല്യാണം കഴിഞ്ഞോ? അങ്ങനെ അങ്ങനെ. ഒരമ്മാവൻ പറഞ്ഞതനുസരിച് ഞങ്ങൾ Bhuteswar റെയിൽവേ സ്റ്റേഷൻ പരിസരത്തു പോയി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അവിടെ വെച്ച് ഒരാൾ പറഞ്ഞു 15 വർഷം മുൻപ് വരെ ഇവിടെ മൊത്തം കാടായിരുന്നു. ആ പരിസരത്തു വൃന്ദവനത്തിലേക്ക് പോകുന്ന ഒരു റെയിൽ പാളമുണ്ടായിരുന്നു. പക്ഷെ അതൊക്കെ ഇപ്പൊ പൊളിച്ച് നീക്കി. നിങ്ങൾ ഒരു കാര്യം ചെയ്യൂ. ഇലക്ഷൻ വോട്ടർ ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് അതിൽ തിരഞ്ഞുനോക്കൂ. അങ്ങനെ അവർ പറഞ്ഞു തന്ന രണ്ട് വാർഡുകളുടെ വോട്ടർലിസ്റ്റ് ഡൗൺലോഡ് ചെയ്ത് എടുത്ത് നോക്കിയെങ്കിലും അവൾ പറഞ്ഞ പേരുകൾ പലതും മാച്ച് ആവുന്നില്ല. അച്ഛന്റെ പേര് ഓംപ്രകാശ്. ആ പേരിൽ തന്നെ 60 ആളുകളെ കിട്ടി. പക്ഷെ അഡ്രെസ്സ് ഇല്ല. വൈകുന്നേരം ആവുമ്പോഴേക്കും നടന്ന്.Ûffതളർന്ന ഞങ്ങൾ ആ ദിവസത്തെ അന്വേഷണം തല്ക്കാലം നിർത്തിവെക്കാമെന്ന് തീരുമാനിച്ചു. എവിടെങ്കിലും rest എടുത്ത് പിറ്റേന്ന് രാവിലെ തുടങ്ങാമെന്ന് വിചാരിച്ചു. രാവിലെ കഴിച്ച ഒരു ചായയും ഒരു സമൂസയും മാത്രമാണ് ഞങ്ങളെ പിടിച്ചു നിർത്തിയത്. അക്കൗണ്ടിൽ 150 രൂപ ബാലൻസ്. നടന്ന് ഒരാശ്രമത്തിൽ എത്തിയ ഞങ്ങൾ അല്പം അവിടെ വിശ്രമിച്ചു. രാത്രിയിൽ താങ്ങാനാവില്ല എന്ന് അവിടത്തെ ഒരു അന്തേവാസി പറഞ്ഞതനുസരിച്ച് ഞങ്ങൾ അവിടെനിന്നിറങ്ങി. ക്ഷേത്രത്തിനോട് ചേർന്നുള്ള ഒരു വിശ്രമകേന്ദ്രത്തിൽ ഞങ്ങൾ രാത്രി തങ്ങി. രാത്രിയിൽ വിശപ്പ് സഹിക്കാതെയായപ്പോൾ എന്തെങ്കിലും കഴിച്ചിട്ടുവരാം തീരുമാനിച്ച ഞങ്ങൾക്ക് വിലക്കൂടുതൽ കാരണം 150 രൂപയും കൊടുക്കേണ്ടിവന്നു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ ജനം ഭൂമിയിലെ പച്ചക്കറി മാർക്കറ്റിൽ പോയി. ഒത്തിരി നടന്നു ഒരുപാട് ആൾക്കാരോട് ചോദിച്ചു. ഫലമുണ്ടായില്ല. രാവിലെ 5.30 ന് തുടങ്ങിയ നടത്തം 9.30 ആയപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും അവശരായി. ഒന്നും കഴിച്ചിട്ടില്ല. നടന്ന് വീണ്ടും ഞങ്ങൾ ആദ്യം കണ്ട ആശ്രമത്തിൽ തന്നെ എത്തിച്ചേർന്നു. അവിടെയിരിക്കുമ്പോൾ ഞങ്ങൾ കണ്ട ആ ദൈവമനുഷ്യൻ ഞങ്ങളുടെ അടുത്ത് വന്ന് എവിടെനിന്നു വരുന്നു എന്ന ചോദ്യം. ഞങ്ങൾ പൂനത്തിന്റെ കാര്യം പറഞ്ഞില്ലെങ്കിലും കയ്യിൽ ക്യാഷ് തീർന്നു പോയ കാര്യവും പട്ടിണി ആണെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചു. അവിടെ നിന്ന് ദാനമായി കിട്ടിയ ഭക്ഷണം കഴിച്ചതിനു ശേഷം അദ്ദേഹം അടുത്തിരുന്നു വന്ന് സംസാരിച്ചപ്പോൾ ആണ് ഞങ്ങൾ പൂനത്തിന്റെ കഥ പറയുന്നത്. സഹായിക്കാമോ എന്ന് ചോദിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹം പറഞ്ഞു. വിഷമിക്കേണ്ട നിങ്ങൾ പറയുന്ന ലക്ഷണവും പേരും വെച്ച് എനിക്ക് ഒന്ന് രണ്ട് വീടുകൾ സംശയമുണ്ട്. നമുക്ക് രാത്രി എട്ടുമണികുശേഷം ഒന്ന് നടന്ന് നോക്കാം. കിട്ടും. ഉറപ്പ്. അദേഹത്തിന്റെ ആത്മവിശ്വാസത്തോടെയുള്ള ആ സംസാരം ഞങ്ങളിൽ പുത്തൻ പ്രതീക്ഷളുണർത്തി.രാത്രി 8 മണിക്ക് അദേഹത്തിന്റെ കൂടെ ഞങ്ങൾ നടക്കുമ്പോൾ എന്തെന്നറിയില്ല മനസ്സിൽ ഒരു പോസിറ്റീവ് വൈബ്രേഷൻ. അവളുടെ വീട് ഞങ്ങൾ കണ്ടെത്താൻ പോകുന്നു എന്ന തോന്നൽ. അവൾ പറഞ്ഞിരുന്ന ആ ഇടവഴി ഇതുതന്നെ. ഇടവഴിയിലൂടെ നടന്ന് ഒരു വീടിന്റെ വാതിൽ കൊട്ടി വിളിക്കുമ്പോൾ ഉണ്ടായ നെഞ്ചിടിപ്പ് പറഞ്ഞറിയിക്കാൻ വയ്യ. വാതിൽ തുറന്നത് ഒരമ്മയായിരുന്നു. അവരോട് അദ്ദേഹം ചോദിച്ചു ഓംപ്രകാശ് ന്റെ വീടാണോ? അതെ എന്ന് അവർ. ഹീരലാലിന്റ വീട്? അതിനും അതെ എന്ന മറുപടി. നിങ്ങളുടെ മകളെ വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ആ അമ്മ തേങ്ങലോടെ സമ്മതിച്ചു. പൂനം.. അവളുടെ അമ്മയാണ് ഞാൻ,എന്ന് കേട്ടതും എന്നിലെ emotion നിയന്ത്രിക്കാനാവാതെ ഞാൻ അവരെ കെട്ടിപിടിച്ചു. സന്തോഷം കൊണ്ട് കരച്ചിൽ ആണോ രോമാഞ്ചമാണോ അറിയില്ല. ജീവിതത്തിൽ ഒരിക്കലും ഇത്രയും നല്ല ഒരു നിമിഷം എനിക്ക് കിട്ടിയിട്ടില്ല.
Негізгі бет പൂനത്തിന്റെ ആഗ്രഹം സാധിച്ചു കൊടുത്തു |🔥🔥🔥, POONAM STORY |
Пікірлер: 89