ശ്ലീഹാക്കാലം | ഏഴാം തിങ്കള്‍
മത്താ 3:4-12 പരിശുദ്ധാത്മാവിനാല്‍ മാമോദീസാ നല്കുന്നവന്.
4 യോഹന്നാന് ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്‍െറ ഭക്ഷണം.5 ജറുസലെമിലുംയൂദയാ മുഴുവനിലും ജോര്‍ദാന്‍െറ പരിസരപ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്‍െറ അടുത്തെത്തി.6 അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്, ജോര്‍ദാന്‍ നദിയില്‍വച്ച് അവനില്‍നിന്നു സ്നാനം സ്വീകരിച്ചു.7 അനേകം ഫരിസേയരും സദുക്കായരും സ്നാനമേല്ക്കാന് വരുന്നതുകണ്ട്, യോഹന്നാന് അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കിയതാരാണ്?8 മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍.9 ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.10 വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാംവെട്ടി തീയിലെറിയും.11 മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തി. എന്‍െറ പിന്നാലെ വരുന്നവന് എന്നെക്കാള്‍ ശക്തന്; അവന്‍െറ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന് പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവന്‍െറ കൈയിലുണ്ട്.12 അവന് കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ശേഖരിക്കും; പതിര് കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും.
Негізгі бет വചനദീപ്തി | മത്താ 3:4-12 | പരിശുദ്ധാത്മാവിനാല്‍ മാമോദീസാ നല്കുന്നവന് | റവ.ഡോ.മൈക്കിൾ കാരിമറ്റം
Пікірлер