കാമിലെന്ന കേമനിൽ നീ ചെന്ന് വണങ്ങ്...
✍ ഹാജി SK അബ്ദുറസാഖ് മസ്താൻ (റ)
🎤 തവക്കൽ മുസ്തഫ കടലുണ്ടി & സൈനുദ്ധീൻ പരപ്പനങ്ങാടി
കാമിലെന്ന കേമനില്‍ നീ ചെന്ന് വണങ് അവര്‍ കാട്ടും നല്ല കൌതുകം നീ കണ്ടു മയങ്ങ് കാര്യം കൊണ്ട് മടങ്ങ്.
പൂ മിഴികള്‍ അടയും മുന്നെ നേടിട് മഹിമ പൂര്ണമാക്ക് നിന്റെ ഖല്ബില് ആനന്ത കലിമ അതില്‍ ആക്ക് വളര്‍മ .
പൂമധം മുഹമ്മദില്‍ പൂക്കുന്ന പുതുമ
പൂമധം മുഹമ്മദില്‍ പൂക്കുന്ന പുതുമ
അത് പൂത്തു വിരിഞ്ഞാല്‍ നിന്നില്‍ നാളെ ഫലമാ
നാളെ ഫലമാ.. അതിനാല്‍ സലാമാ ...
ഇന്സാനതെന്ന മൊഞ്ചിലായി കൊഞ്ചിയാടുവാന്
ഈമാനെതെന്ന തേരിലേറി സഞ്ചരിക്കുവിന്‍ ഇതില്‍ ഉല്ലസിക്കുവിന്‍
ഇന്തനം ഹ ഹി ഹു നിന് ഉള്ളം നിറക്കുവിന്‍
ഇതില്‍ ഉണ്ട് ഇസ്തികാര്‍ വെളിച്ചം നീ തെളിയിക്കുവിന്‍
നീ തെളിക്കുവിന്‍ ദീപം കൊളുത്തുവിന്‍...
കാമിലെന്ന കേമനില്‍ നീ ചെന്ന് വണങ് അവര്‍ കാട്ടും നല്ല കൌതുകം നീ കണ്ടു മയങ്ങ് കാര്യം കൊണ്ട് മടങ്ങ്.
മന് അറഫ നഫ്സഹു എന്തന്നറിഞ്ഞിടു
മതി ഫകത് അറഫ റബ്ബഹു താനേ തിരിഞ്ഞിടും
താന്‍ മതി മറന്നിടും .... താന്‍ മതി മറന്നിടും ... മാനത്തില്‍ തിളങ്ങും മീംമതായി ചമഞ്ഞിടും മാനത്തില്‍ തിളങ്ങും മീംമതായി ചമഞ്ഞിടും ഈ മസ്ഥിലാടാന് അബ്ദു റസാഖ് ഇവന് കൊതിചിടും ....ഇവന് കൊതിചിടും ഇഷ്ഖ് എന്നില്‍ ഉണര്ത്തിടും
കാമിലെന്ന കേമനില്‍ നീ ചെന്ന് വണങ് അവര്‍ കാട്ടും നല്ല കൌതുകം നീ കണ്ടു മയങ്ങ് കാര്യം കൊണ്ട് മടങ്ങ്.
"ഹാജി S K അബ്ദുൽ റസാഖ് മസ്ഥാൻ കൊയിലാണ്ടി"
"മുസ്തഫ തവക്കൽ കടലുണ്ടി "
സൂഫി ഗായകരിൽ കേരളത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഗായകരിൽ ഒരാൾ...
ഇദ്ദേഹത്തെ പോലുള്ള ഗായകരാണ് അബ്ദുൽ റസാഖ് ഹാജിയുടെ ഗാനങ്ങൾ ഇപ്പോഴും പാടി ജനങ്ങളിൽ എത്തിക്കുന്നത്
അബ്ദുൽ റസാഖ് ഹാജിയെ പറ്റി മുസ്തഫ തവാക്കൽ കടലുണ്ടി സുപ്രഭാതം പത്രത്തിൽ എഴുതിയത്..
ഹാജി അബ്ദുർറസാഖ്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു കൂടയിൽ മരുന്നുകൾ, മറ്റൊന്നിൽ ഹാര്‍മോണിയപ്പെട്ടി ...ഇവയെ ബന്ധിക്കുന്ന ഒരു ദണ്ഡ് (കാവ്) ഹാജി എന്ന അവധൂതന്റെ ചിത്രമാണിത്. ആത്മ യാനങ്ങളുടെ ഇടത്താവളമായി ഇദ്ദേഹത്തിന് കടലുണ്ടി പ്രദേശം. മരുന്ന് വില്പന അന്നന്നത്തെ അപ്പത്തിനുള്ളത് കിട്ടും വരെ മാത്രം; ഗാനരചനയും ആലാപനവും തന്റെയും കേൾവിക്കാരുടെയും ആത്മത്തിന്റെ അടങ്ങാത്ത വിശപ്പിനെ തീറ്റിപ്പോറ്റി.
പതിനായിര കണക്കായ ഹാജിയുടെ ഗാനങ്ങളുടെ അധിക പങ്കും മുസ്തഫയുടെ ശേഖരത്തിലുണ്ട്.തമിഴ് നാട്ടിലെ കായൽ പട്ടണത്തെ സൂഫി ധാരകൾ വഴി ലക്ഷ ദ്വീപിലെത്തിച്ചേർന്ന ദോലി പ്പാട്ടുകളിൽ ഹാജിയുടെ രചനകൾ വ്യാപകമായി ആലപിച്ചു വരുന്നു വന്നത് കൗതുകകരമാണ്.
അതിനാണ് ഗുരു
ഒരിക്കല്‍ ഇമാം ജുനൈദുൽ ബാഗ്ദാദി(റ ) തങ്ങളും ശിഷ്യനും നടന്നു പോവുകയായിരുന്നു.
അങ്ങനെ അവര്‍ ഒരു പുഴയുടെ തീരത്ത് എത്തി . അവർക്ക് പുഴ മുറിച്ചു അക്കരെ കടക്കണം.
.ജുനൈദ് തങ്ങള്‍ "യാ അല്ലാഹ് " എന്നും ചൊല്ലി പുഴയുടെ മുകളിലുടെ നടക്കാന്‍ തുടങ്ങി.പക്ഷെ ശിഷ്യന് കുടുങ്ങി.
ശൈഖിനെ വിളിച്ചു തന്റെ സങ്കടം പറഞ്ഞു.
അപ്പോള്‍ ഇമാം ജുനൈദ് തങ്ങള്‍(റ) പറഞ്ഞു " നീ "യാ ജുനൈദ് " എന്ന് പറഞ്ഞു നടന്നു പോര്.എന്നാല്‍ നിനക്ക് സുഗമായി പോരാം."
ശിഷ്യന് "യാ ജുനൈദ് " ചൊല്ലി പുഴക്ക് മുകളിലുടെ നടക്കാന്‍ തുടങ്ങി .
കുറച്ച് അങ്ങ് എത്തിയപ്പോള്‍ ശിഷ്യന് ഒരു സംശയം.
തന്റെ ഷെയ്ഖ് "യാ അല്ലാഹ്" എന്ന് പറഞ്ഞാണല്ലോ നടക്കുന്നത് ,ഞാനും "യാ അല്ലാഹ് "എന്ന് വിളിച്ചു നടക്കുന്നതല്ലെ ശരി.
എന്നാല്‍ ശിഷ്യന് " യാ ജുനൈദ് " എന്ന് പറച്ചില് നിര്‍ത്തിയതും പുഴയില്‍ വീണു.
പേടിച്ചു കരഞ്ഞ ശിഷ്യനോട് ശൈഖ് ജുനൈദ് (റ) വീണ്ടും" യാ ജുനൈദ്" എന്ന് വിളിച്ചു നടക്കാന്‍ ആവശ്യ പെട്ടു.അങ്ങനെ പുഴക്ക് മുകളിലുടെ നടന്നു
അക്കരെയെത്തിപ്പോൾ മുരീദ് ശൈഖിനോട് ഇതിന്റെ കാരണം ചോദിച്ചു.
ജുനൈദ് തങ്ങള്‍(റ) പറഞ്ഞു " മോനെ ഞാന്‍ അല്ലാഹുവില്‍ എത്തിയിട്ടുണ്ട് .അതോണ്ട് ഞാന്‍ "യാ അല്ലാഹ്" എന്ന് വിളിച്ചു നീ ആണെങ്കിലോ നിന്റെ ശൈഖില്‍ പോലും ശരിക്ക് എത്തിയിട്ടില്ല ,അത് കൊണ്ട് നിന്നോട് ഞാന്‍ നിന്റെ ശൈഖിനെ വിളിക്കാന്‍ കല്പിച്ചു "
ചിന്തിക്കുക
Негізгі бет Ойын-сауық കാമിലെന്ന കേമനിൽ നീ ചെന്ന് വണങ്ങ് kaamilenna kemanil I Thavakkal Musthafa
Пікірлер: 62