മണവാളാ മംഗല്ല്യം കഴിച്ചിട്ടുണ്ടോ
നല്ല മധുവൂറും ഹൂ എന്ന മങ്കയെ കണ്ടോ
കാണാൻ മുഹബ്ബത്ത് തന്നിലുണ്ടോ
ഖൽബിൽ കൗതുകം കാട്ടും മുറബ്ബില് നിണ്ടോ...
തണലാകും തൌഹീതിന് മരമില് ചെന്നോ കനിയെകും മുഹിയുദ്ധീന് പഴം നീ തിന്നോ
ഗുണമായ ഗുരു മന്ദ്രം കേട്ടിരുന്നോ...ഗുണമായ ഗുരു മന്ദ്രം കേട്ടിരുന്നോ...
✍ ഹാജി അബ്ദുറസാഖ് മസ്താൻ
🎤 തവക്കൽ മുസ്തഫ കടലുണ്ടി
"ഹാജി S K അബ്ദുൽ റസാഖ് മസ്ഥാൻ കൊയിലാണ്ടി"
"മുസ്തഫ തവക്കൽ കടലുണ്ടി "
സൂഫി ഗായകരിൽ കേരളത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഗായകരിൽ ഒരാൾ...
ഇദ്ദേഹത്തെ പോലുള്ള ഗായകരാണ് അബ്ദുൽ റസാഖ് ഹാജിയുടെ ഗാനങ്ങൾ ഇപ്പോഴും പാടി ജനങ്ങളിൽ എത്തിക്കുന്നത്
അബ്ദുൽ റസാഖ് ഹാജിയെ പറ്റി മുസ്തഫ തവാക്കൽ കടലുണ്ടി സുപ്രഭാതം പത്രത്തിൽ എഴുതിയത്..
ഹാജി അബ്ദുർറസാഖ്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു കൂടയിൽ മരുന്നുകൾ, മറ്റൊന്നിൽ ഹാര്മോണിയപ്പെട്ടി ...ഇവയെ ബന്ധിക്കുന്ന ഒരു ദണ്ഡ് (കാവ്) ഹാജി എന്ന അവധൂതന്റെ ചിത്രമാണിത്. ആത്മ യാനങ്ങളുടെ ഇടത്താവളമായി ഇദ്ദേഹത്തിന് കടലുണ്ടി പ്രദേശം. മരുന്ന് വില്പന അന്നന്നത്തെ അപ്പത്തിനുള്ളത് കിട്ടും വരെ മാത്രം; ഗാനരചനയും ആലാപനവും തന്റെയും കേൾവിക്കാരുടെയും ആത്മത്തിന്റെ അടങ്ങാത്ത വിശപ്പിനെ തീറ്റിപ്പോറ്റി.
പതിനായിര കണക്കായ ഹാജിയുടെ ഗാനങ്ങളുടെ അധിക പങ്കും മുസ്തഫയുടെ ശേഖരത്തിലുണ്ട്.തമിഴ് നാട്ടിലെ കായൽ പട്ടണത്തെ സൂഫി ധാരകൾ വഴി ലക്ഷ ദ്വീപിലെത്തിച്ചേർന്ന ദോലി പ്പാട്ടുകളിൽ ഹാജിയുടെ രചനകൾ വ്യാപകമായി ആലപിച്ചു വരുന്നു വന്നത് കൗതുകകരമാണ്.
ഇച്ച അബ്ദുൾ ഖാദർ മസ്താൻ-
'കേരളത്തിന്റെ ഉമർ ഖയ്യാം'
തന്റെ കാവ്യങ്ങളിൽ നിഗൂഡത ഒളിപ്പിച്ച ,തങ്ക ലിപികളാലും മൊഴിമുത്തുകളായും ഒരുപാട് ഖണ്ഡ കാവ്യങ്ങളും ഗീതങ്ങളും രചിച്ചിട്ടുള്ള സൂഫിവര്യനായിരുന്നു ഇച്ച അബ്ദുൽ ഖാദർ മസ്താൻ .ഇവയിൽ പലതും മാപ്പിളപ്പാട്ടിന്റെ രൂപത്തിൽ ഇപ്പോഴും പ്രചാരത്തിലുണ്ട്.
1871 ൽ വടക്കൻ മലബാറിൽ കണ്ണൂർ സിറ്റി ജുമാ മസ്ജിദിനടുത്തുള്ള വെളുത്ത കണ്ഡി എന്ന ധനിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം . പാരമ്പര്യമായി ചെമ്പു പാത്രം വിളക്കിചേർത്ത് വില്പന നടത്തുന്നവരായിരിന്നു അദ്ദേഹത്തിന്റെ കുടുംബം.
വളരെ യാദൃശ്ചികമായാണ് അബ്ദുൾ ഖാദർ മസ്താൻ കാവ്യ ലഹരിയിലേക്ക് എത്തിച്ചേർന്നത് . കുടുംബതൊഴിലായ ചെമ്പു പാത്ര കച്ചവടക്കാനിറങ്ങിയ അദ്ദേഹത്തിനു ഒരിക്കൽ കുറച്ചു പഴയ ചെമ്പോലകൾ ലഭിച്ചു.ചെന്തമിഴിലും അറബിയിലും എഴുതിയ കാവ്യശകലങ്ങളായിരുന്നു ആ ചെമ്പോലകളിൽ . പിന്നീടു കച്ചവടത്തിനു പോവുന്നിടത്തെല്ലാം ആ ചെമ്പോലകൾ വായിക്കാനറിയാവുന്നവരെ തേടി നടന്നു . അവസാനം കൊണ്ടോട്ടിയിലെ തങ്ങളായ ഇഖ്തിയാഹ് ഷാ ആണ് അതു വായിച്ചു കേൾപ്പിച്ചത് .പ്രസിദ്ധ അറബി സൂഫി കാവ്യമായ "അല്ലഫൽ അലിഫ്' ഉം അതിന്റെ ചെന്തമിഴിലുള്ള അർത്ഥവുമായിരുന്നു ആ ചെമ്പോലയിൽ.ചെന്തമിഴിലുള്ള അർത്ഥം എഴുതിയത് തമിഴ്നാട്ടിലെ കായൽ പട്ടണത്തിലെ സൂഫിയായിരുന്ന സദഖത്തുല്ലാഹിൽ ഖാഹിരിയാണെന്നറിഞ്ഞ അബ്ദുൾ ഖാദർ അദ്ദേഹത്തെ കാണാൻ കായൽ പട്ടണത്തിലേക്ക് പുറപ്പെട്ടു. പിന്നീടു സൂഫിസത്തിലേക്ക് ആകൃഷ്ടനായ അദ്ദേഹം ' ഇച്ച ' എന്ന പേര് സ്വീകരിച്ചാണ് മടങ്ങിയത് .
ഇച്ച മസ്താന്റെ വിരുത്തങ്ങളും പൂ പേച്ചുകളും പ്രസിദ്ധമായിരുന്നു'
മിക്ക വിരുത്തങ്ങളും (ആത്മാവിൽ നിന്നു കവിഞ്ഞിറങ്ങുന്നവ) ഹിന്ദുസ്ഥാനിയിലെ ദർബാറി, സിന്ധുഭൈരവി രാഗങ്ങളിൽ ആലപിക്കാവുന്നവയാണ്. ഗഹനമായ അർഥങ്ങളുൾകൊള്ളുന്ന ഇവ, സൃഷ്ടികർത്താവിലുള്ള വിനയവും പ്രവാചക കീർത്തനങ്ങളുമാണ്. ഇച്ച മസ്താൻ ഗുരുവായി കണ്ട മുഹ്യുദ്ദീൻ ശെയ്ഖിനെ പ്രകീർത്തിച്ചുള്ള ധാരാളം വിരുത്തങ്ങളുമുണ്ട്.
പൂക്കളും മരങ്ങളും പക്ഷികളുമൊക്കെ വിഷയങ്ങളായ പൂപ്പേച്ചലുകൾ എന്നറിയപ്പെട്ട നിരവധി കവിതകളും രചിച്ചു.
ചെമ്പു പാത്രക്കച്ചവടമായി പോയ ഇടങ്ങളിലെല്ലാം വിരുത്തങ്ങളും പൂ പേച്ചലുകളും എത്തി .നാട്ടുവഴികളിലൂടെ വിരുത്തങ്ങൾ പാടി നടന്ന ഇച്ച മസ്താൻ കൊണ്ടോട്ടി ,അരീക്കോട് ,പെരിന്തൽമണ്ണ ,മണ്ണാർക്കാട്, പാലക്കാട് എന്നിവടങ്ങളിലെല്ലാമെത്തിയിരുന്നു .അലച്ചിൽ അലങ്കാരമാക്കിയിരുന്ന അദ്ദേഹം നാൽ കവലകളിലും ചുവരുകളിലും പളളി മതിലുകളിലും വിരുത്തങ്ങൾ കോറിയിട്ടു. ചിലത് അതി മനോഹരമായി പാടി നടന്നു.
ഇച്ചയുടെ വിരുത്തങ്ങൾ കേൾക്കാൻ പലയിടങ്ങളിലും ജനക്കൂട്ടം അദ്ദേഹത്തോടൊപ്പം നടന്നു .വഴിയരികിലെ പാറകളിലും ചുവരുകളിലും അറബി മലയാളത്തിൽ കോറിയിട്ട പല വിരുത്തങ്ങളും ജനങ്ങൾ പകർത്തി . പതിനായിരത്തോളം വരികൾ ഇച്ചയുടെതായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
1933 ലാണ് ഇച്ച അബ്ദുൾ ഖാദർ ഈ ലോകത്തോട് വിട പറഞ്ഞത് . ഇച്ചയുടെ ആയിരത്തോളം വരികൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത് .ഇച്ചയുടെ ജീവിത രേഖകളും വേണ്ടത്ര അറിവില്ല
ബ്രിട്ടീഷുകാർ പ്രസിദ്ധീകരിച്ച ഇന്ത്യൻ ആന്റി ക്വിറ്ററിയിൽ ഇച്ച മസ്താന്റെ പത്തു വിരുത്തങ്ങൾ ചേർത്തിരുന്നു.
1980 ൽ തൃശൂരിലെ ജോസഫ് കൊളത്താടൻ ഇറാഖിലെ ബസറ യൂനിവേഴ്സിറ്റിയിൽ സമർപ്പിച്ച തിസീസ് ഇച്ചയെക്കുറിച്ചുള്ളതായിരുന്നു .
ഇച്ചയെ കുറിച്ചും വിരുത്തങ്ങളെ കുറിച്ചും ആദ്യമായി പ്രസിദ്ധീകരിച്ച കൃതി 1953 ൽ ഒ.അബ്ദുള്ള എഴുതിയ 'ഇച്ചയുടെ കൃതികൾ ' ആണ് .
ഇതിൽ കൂടുതലൊന്നു പ0നം ഇച്ചയെ കുറിച്ച് നടന്നിട്ടില്ലെന്ന് തോന്നുന്നു.
പ്രായമായവർക്ക് ഇച്ചയുടെ കാവ്യങ്ങൾ ഹൃദിസ്ഥമാണെങ്കിലും ആധികാരികമായി കൂടുതൽ അറിവില്ല.
Негізгі бет Ойын-сауық മണവാളാ മംഗല്ല്യം കഴിച്ചിട്ടുണ്ടോ Manavalaa Mangallyam I Thavakkal Musthafa Kadalundi
Пікірлер: 52